Saturday, July 16, 2011

രചന

രചന
. ജിജീഷ് കാലാക്കല്
ഒരിടത്ത് ഒരാളുണ്ടായിരുന്നു.അയാള് വളരെ നല്ലവനായിരുന്നു. അച്ഛന് പണക്കാരനായിയൂന്നത്കൊണ്ട് ചെറുപ്പത്തില് അയാള് അല്ലലരിഞ്ഞിരുന്നില്ല.അച്ഛന്റെ മരണശേഷം അയാള് കച്ചവടത്തില് ശ്രദ്ധ ചെലുത്തി കൂടുതല് പണം സമ്പാദിച്ചു,ഒപ്പം പ്രശസ്തിയും.എങ്കിലും ചെറുപ്പം മുതല് അയാള് മനസ്സില് ഒരാഗ്രഹം സൂക്ഷിച്ചിരുന്നു."ഒരു കഥ എഴുതണം , അത് പ്രസിദ്ധപെടുത്തണം "അതായിരുന്നു അയാളുടെ ആഹ്രഹം. എന്നാല് ഒരു വരി പോലും എഴുതാം അയാള്ക് കഴിഞ്ഞിരുന്നില്ല. ആശയ ദാരിദ്രം അയാളെ അലട്ടിയിരുന്നു. ശരിക്കും ആ കാര്യത്തില് മാത്രമെ അയാള് ദാരിദ്രനായിരുന്നുള്ളൂ.പിന്നീട് അയാള്ക്ക് ധാരാളം ആശയങ്ങലുണ്ടായി. എന്നാല് ഏത് ആദ്യമെഴുതണ്ണം,എതെഴുതിയാലും മികവുണ്ടാകണം എന്ന നിര്ബന്ധബുദ്ധി അയാളെ പിന്നെയും അലട്ടി. ഒരിക്കല് അയാള്ക്ക് ശക്തമായ ഒരാശയം ഉണ്ടായി.തന്റെ എഴുത്തിലൂടെ സമൂഹത്തെ അതറിയിക്കണം എന്നയാള്ക്ക് തോന്നി. എന്നാല് ജോലിത്തിരക്ക് അയാള്ക് അതിനുള്ള അവസരം നല്കിയതെ ഇല്ല. സുഹുര്തുക്കള് ഒരുപാട് നിര്ബന്ധിച്ചിട്ടു പോലും തൂലിക ചലിപ്പിക്കാന് അയാള്ക്കായില്ല. കാലം ഒരുപാട് കടന്നു പോയപ്പോള് അയാള് കൂടുതല് പ്രശസ്തനായി. എത്തിപ്പെടുന്ന വേദികളിലെല്ലാം അയാള് തന്റെ ആഗ്രഹം വെളിപെടുതാതിരുന്നില്ല. ഒരിക്കല് അയ്യാള്ക്ക് ഒരു വെളിപാടുണ്ടായി. ആത്മകഥ എഴുതാം.അതിനായി അയാള് മനസ് കൊണ്ട് തയ്യാറെടുക്കവേ കാലം അയാളുടെ കഥ രചിക്കുകയായിരുന്നു. അയാളുടെ മക്കള് നാലുപേരും തമ്മില് സ്വത്തിനു വേണ്ടി തര്ക്കം ഉണ്ടാക്കി. തല്ക്കാലത്തേക്ക് ആര്കും ഒന്നും വിട്ടു കൊടുക്കുനില്ല എന്നയാള് പ്രഖ്യാപിച്ചു. കാലം അയാളുടെ തുടര്കഥ രചിച്ചപ്പോള് അയാള്ക് തളര്വാതം ഉണ്ടായി. ഒരു കൈയും ഒരു കാലും അയാള്ക് കാഴ്ച്ചവസ്തുക്കളായി. എങ്കിലും മനസാനിധ്യം അയാളെ മുന്നോട്ടു നയിച്ചു. ഒരു കൂലി എഴുത്തുകാരനെ വച്ച് എഴുതിക്കാം,കഥ പറഞ്ഞുകൊടുത്താല് പോരെ എന്നായി കൂട്ടുകാര് . എന്നാല് വന്ന എഴുത്തുകാരെയൊന്നും അയാള്ക് ബോധിച്ചില്ല.ഒരു ദിവസം സുഹൃത്തുക്കള്ക്ക് അയാളുടെ ഫോണ് കാള് കിട്ടി.താന് ജീവിതതിലാധ്യമായി ഒരു രചന നടത്തി എന്നുള്ള വാര്ത്ത അറിയിക്കാനാണ് അയാള് അവരെ വിളിച്ചത്. അയാള് മറ്റൊരാളെ കൊണ്ട് എഴുതിച്ചത് സ്വന്തം വില്പത്രമായിരുന്നു.സ്വത്തുമോഹികളായ മക്കള്ക്ക് അര്ഹമായ പരിഗണന മാത്രം നല്കി അയാള് ബാക്കി സ്വത്തുക്കള് വിവിധ അനാഥാലയങ്ങള്ക്ക് എഴുതി വച്ചു. മരണശേഷം അയാളുടെ ആദ്യ രചന എല്ലാവരാലും അംഗീകരിക്കപ്പെട്ടു.ജ്ഞാനപീഠം നേടിയില്ലെങ്കിലും അയാള്ക്ക് മരണാനന്തരം പദ്മശ്രീ ലഭിച്ചു.

Friday, March 12, 2010

സാംസ്കാരിക നായകനും കുറെ സിനിമക്കാരും

കഴിഞ്ഞ മാസഗലായി സിനിമക്കാരും സുകുമാര്‍ അഴീകൊടും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചൂട് പിടിക്കുകയായിരുന്നു. പരസ്പരം അസഭ്യ വാക്കുകള്‍ ചൊരിഞ്ഞു സാംസ്ക്കാരിക കേരളത്തെ നാണം കേടുതുകയായിരുന്നു ഇക്കൂടര്‍. പക്ഷെ കേരളത്തിന്റെ സാംസ്കാരിക നായകന്‍ എന്ന് അവകാശ പെടുന്ന അഴീകോട് മാഷിനു ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ? സിനിമ സംഘടനയുടെ പ്രശ്നം അവരുടെ ആഭ്യന്തര കാര്യമാണ്. അത് അവര്‍ തന്നെ പരിഹരിച്ചോളും. അല്ലാതെ ഇന്ത്യ മുഴുവന്‍ അംഗീകരിച്ച മമ്മുട്ടിയേയും ലാലിനെയുംവെക്തി പരമായി ആക്ഷേപിക്കാന്‍ അഴീകൊടിനു എന്താണ് അര്‍ഹത? അവരുടെ കയ്യിലും തെറ്റു കുറ്റങ്ങള്‍ ഉണ്ടാകാം. പക്ഷെ അതിനു ഇങനെ മറുപടി നല്‍കുവാന്‍ അഴീകൊടിനു അര്‍ഹത ഇല്ല. പുള്ളിയുടെ പഴയ കഥകല്‍ വെള്ളാപ്പള്ളി പറഞ്ഞിടുണ്ട്. അതിനെ ഖണ്ഡിച്ചു മാഷ്‌ മറുപടി നല്‍കിയതായി കണ്ടില്ല. നാട്ടില്‍ പെട്രോളിന് വിലകൂടി. അരിക്ക് വിലകൂടി , അപ്പോഴൊന്നും മാഷ്‌ പ്രതികരിച്ചില്ല. കാരണം ഭരിക്കുന്ന പാര്‍ടികളെ എതിര്‍ക്കുവാന്‍ പുള്ളിക്ക് സമയം ഇല്ല. സ്വന്തം ഭരണ നേട്ടമായി ക്കാണിച്ചു വലിയ ചാനല്‍ സമുച്ചയം കേട്ടിപോക്കുകയും അതിന്റെ ഉത്ഖാടനതിനു നാടിനു എന്തോ സമര്‍പിക്കുണ ഭാവത്തില്‍ ഭരണ പ്രതിപഷ ഭേതമിലാതെ നേതാക്കള്‍ പങ്കെടുതപോഴും പുള്ളി ഒന്നും പറഞ്ഞില്ല. എന്നിട് കേരള ടൂറിസം ബ്രാന്‍ഡ്‌ അമ്ബാസിഡോര്‍ ആയി അമിതാഭ് ബച്ഹനെ നിയമിച്ചപ്പോള്‍ വന്നു പ്രതികരണം. കഷ്ടം തന്നെ. തന്നെക്കാള്‍ പ്രശതരയവരെ കാണുബോള്‍ പുള്ളിക് എന്തോ ഒരു ഭീതി. പോരാത്തതിനു ഇപ്പോള്‍ സിനിമയില്‍ നായകനാകുവാന്‍ പോകുന്നു. ഇക്കൂടരെ ജനങ്ങള്‍ എന്ത്ചെയ്യണം?

Thursday, December 17, 2009

ആറ് മാസങ്ങള്‍ക്ക് മുന്‍പ്

കുറച്ചു നാളത്തെ നിശബ്തടക്ക് ശേഷം വീണ്ടും സജീവമാകാനുള്ള സ്രെമത്തിലാണ്.എല്ലാവരെയും പോലെ തന്നെ പഠനതിനുസേഷമുള്ള ഇടവേളയും പിന്നെ ജോലിയിലേക്കുള്ള കാല്‍വെപ്പുമോകെയായിപ്പുമോകെയായി കുറച്ചു നാള്‍ .പരീക്ഷയൊക്കെ കഴിഞ്ഞു പിരിയാന്‍ നേരാം വിളിക്കാം, തമ്മില്‍ കാണാം എന്നൊക്കെ പതിവ് വാചകങ്ങള്‍ . പക്ഷെ അതെല്ലാം വാചകങ്ങള്‍ മാത്രമായിരുന്നുവെന്നു തിരിച്ചറിയാന്‍ വൈകി.വല്ലാത്ത ഏകാന്തത അനുഭവിച്ചു. രാവിലെ വൈകി എഴുനേല്‍ക്കുക, ഭക്ഷണം കഴിക്കുക, TV കാണുക അഗനെയൊക്കെയ്യായി കുറച്ചുനാളുകള്‍. വിരസമായ ഒരവധിക്കാലം പോലെ..കൂടുകാരോന്നുമില്ലാതെ ഒന്നും ചെയ്യാനില്ലാതെ..വീട്ടില്‍ നിന്നും മാറി പഠിക്കാന്‍ പോയത് കൊണ്ട് നാടിലെ ഫ്രണ്ട്സു നഷ്ടപ്പെട്ടു.തിരിച്ചു വന്നപ്പോള്‍ പുതിയ ഫ്രണ്ട്ഉം . ആരുടേയും കുറ്റമല്ല. കാലം മാറ്റി മരിക്കുന്നതയിരിക്കാം. എങ്കിലും ആത്മാര്‍ത്ഥയുള്ള സൌഹ്ര്തങ്ങല്ക് ഇനിയും പ്രസക്തിയുണ്ട്.ലോക സാമ്പത്തിക മാന്ദ്യം വല്ലാതെ ഉലച്ചു കളഞ്ഞു. ജോലിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരുന്നപ്പോള്‍ വീട്ടുകാര്‍ പോലും കുറ്റപ്പെടുത്താന്‍ തുടങ്ങി.കാരണം ബന്ടുക്കളുടെ ചോദ്യഗല്ക് ഉത്തരം കൊടുക്കാന്‍ അവര്‍ക്കും വിഷമമായിരുന്നു. എന്ത് ചെയ്യനമെന്നരിയാതുള്ള വല്ലാത്ത അവസ്ഥ ആയിരുന്നു അത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു എങ്കിലും മാനസികമായി വല്ലാതെ തളര്‍ന്നു. 80 കളിലെ തൊഴില്‍ ഇല്ലായിമ എത്ര രൂക്ഷമായിരുന്നെന്നു അപ്പോഴാണ്‌ മനസിലായത്. അന്നത്തെ സിനിമകളിലെ പ്രമേയം ഇതായിരുന്നല്ലോ. പക്ഷെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പിന്നീട് പല പ്രേശ്നഗലെയും നേരിടാന്‍ സഹായകമാകും. ഞാന്‍ ഇതെല്ലാം എന്തിനു എഴുതുന്നു എന്ന് തോന്നാം. ആരെങ്കിലും ഇത് വായിക്കുമെന്ന് പോലും അറിയില്ല. പക്ഷെ എല്ലാവര്ക്കും വരുന്ന അവസ്ഥായാണ് ഇത്. അതുകൊണ്ട് ചുമ്മാ എഴ്ഹുതിയെനൂ മാത്രം. ഇപ്പൊ കാലം മാറി കഥ മാറി. ഞാനും ജോലിയില്‍ പ്രവേശിച്ചു. ഇപ്പോഴുള്ള അവസ്ഥ പഴയതിനേക്കാള്‍ ഭീകരമാണ്. അത് പിന്നീടു എഴുതാം. .

Wednesday, January 28, 2009

സദാചാരത്തിന്റെ പേരില്‍

സദാചാരത്തിന്റെ പേരില്‍ മംഗലാപുരത്തു ഇക്കഴിഞ്ഞ ദിവസം ശ്രീരാമ സേനക്കാര്‍ പെണ്‍കുട്ടികളെ മ്രിഗ്ഗീയമായി തല്ലിച്ചതക്കുന്നത്ത് നമ്മള്‍ കണ്ടതാണ്. ഏത് പ്രത്യയ ശാസ്ത്രത്തിന്റെ പേരിലായാലും ആളുകളെ തല്ലിച്ച്ചതക്കാന്‍ ആര്ക്കും അവകാശമില്ല. ഇത്തരത്തിലുള്ള അക്ക്രമ്ങളെ ശക്തമായി നേരിടെണ്ടാതാണ്. ഹൈന്ദവ സംഘടനകളുടെ ഇത്തരം നടപടികളെ മാദ്യമ്ങള്‍ നന്നായിത്തന്നെ കവര്‍ ചെയ്തു. പക്ഷെ പര്‍ദ്ധ ധരിക്കാതടിന്റെ പേരിലും ജീന്‍സ് ധരിച്ചതിന്റെ പേരിലും നടക്കുന്ന അക്ക്രമ്ങളെ കൂടെ ഇതില്‍ ഉള്പെടുതെണ്ടാതാണ്. മതത്തിന്റെ പേരില്‍ കൊള്ളയും കൊലയും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ ആര്‍ക്കാണ് സദാചാരത്തെക്കുറിചു പ്രസംഗിക്കാന്‍ അര്‍ഹദയുള്ളത്?
പിന്നെ മംഗലാപുരത്തെ പെണ്‍കുട്ടികളുടെ കാര്യം, ഈ അക്ക്രമങളുടെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങളുണ്ട്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാവം പെണ്‍കുട്ടികള്‍ ആണോ അവര്‍ ? മോസ്റ്റ് മോഡേണ്‍ സിവിലെസറേന്ന്റെ പേരില്‍ കുടിച്ചു കൂത്താടിനടക്കുന ആധുനിക പ്രേതികങളാണ് അവര്‍. ഹൈ ടെക് നഗരങ്ങളില്‍ മുളച്ചു പൊന്ട്തുന്ന പബുകള്‍ നാടിനു ശാപമാവുകയാണ്. അവിടെ പരത്തുന്നത് മദ്ധ്യവും മയക്കു മരുന്നുകളുമാണ്. നാട്ടില്‍ നിന്നും പഠിക്കാന്‍ പോകുന്ന മലയാളി കുട്ടികളാണ് ഇതിന്റെ പിടിയില്‍ വീണുപോകുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സംരംഭങളെ നിലക്ക് നിര്‍ത്തേണ്ടത് പൊതു ആവശ്യം തന്നെയാണ്. പ്രേതികരനങള്‍ വഴി തെറ്റരുതെന്നു മാത്രം. മതത്തിന്റെയോ മദത്തിന്റെയോ പേരിലുള്ള സദാചാരമല്ല മറിച്ച് മനുഷത്വ പരമായ വിചാരങളാണ് നാടിന്റെ നന്മക്ക് ആവശ്യം.

Sunday, January 11, 2009

MBA

മനുഷ്യനെ കാണാതെ അവന്‍റെ മനസ് കാണാതെ
മത്സരികുവാന്‍ മാത്രം പഠിപ്പിച്ച മറ്റൊരു ശാസ്ത്രം
അത് ശാസ്ത്രമോ കലയോ? അറിയില്ല
രണ്ടുമാണത്രേ, ആര്‍ക്കറിയാം
കൂടെ പഠിച്ചവര്‍ പരസ്പരം മത്സരിച്ചു
അവസാനം എല്ലാരും തോറ്റു, മനസുകൊണ്ട്
ഇനി വരുന്നവര്‍ തോല്‍ക്കാതിരിക്കട്ടെ

botany-സസ്യശാസ്ത്രം

ഒരു കുഞ്ഞു പൂവിന്റെ ഹൃദയത്തെ കീറി നോവിക്കുവാന്‍
മാത്രം എന്നെ പഠിപ്പിച്ച ഈ ശാസ്ത്രം നശിക്കട്ടെ
നാളെ വിടരുവാന്‍ കൊതിച്ചിരുന്ന എത്രയോ മൊട്ടുകള്‍
ഞാനെന്‍റെ കൈകളാല്‍ അറിഞ്ഞു തള്ളി
ഞാനിപ്പോഴും കേള്ക്കുന്നു
ഒരു കുഞ്ഞു പൂവിന്റെ രോദനം
മാര്‍ക്കുകള്‍ വാരി കൂട്ടുവാന്‍ മാത്രമായ്
എന്തിനീ കാടാത്ത രീതികള്‍
മാറ്റുവാനാകില്ലേ ഈ കൊല്ലുന്ന ശാസ്ത്രത്തെ

Wednesday, January 7, 2009

തമിഴ്നാടും കേരളവും

കേരളം എന്നും തമിഴ്നാട്ടില്‍ നടന്നു വരുന്ന സംഭവങളെ കൌ‌തുക പൂര്‍വ്വം വീക്ഷിചിട്ടെയുള്ളൂ.. തമിഴര്‍ അവരുടെ സംസ്ക്കാരത്തെയും കലയെയും സംരക്ഷികുന്നത് പ്രശംസനീയം തന്നെയാണ്. അവര്‍ ത്മിഴ് ഭാഷയെ എല്ലാത്തരത്തിലും ഉയര്‍ത്തിപ്പിടിക്കുന്നു. സിനിമാക്കുപോലും ത്മിഴ് പേരിട്ടാല്‍ നികുതി ഇളവു നല്കുന്നു. എന്നാല്‍ ഇവിടെയോ, പത്തു വര്ഷം കഴിയുമ്പോള്‍ മലയാളം അറിയാവുന്ന എത്ര കുട്ടികള്‍ നാട്ടിലുണ്ടാവും? ഇംഗ്ലീഷ് വളരെ വിലപെട്ടടുതന്നെയാണ്. പക്ഷെ അതിനൊപ്പം മലയാളം കൂടി പഠിക്കാന്‍ നമ്മള്‍ കുട്ടികളെ അനുവദിക്കണം. നമുക്കിന്നു മലയാളം സാഹിത്യം വേണ്ടാ,സിനിമ വേണ്ടാ, കഷ്ടം തനെയല്ലേ? കലോത്സവങളില്‍ മാത്രമായി നമ്മുടെ ഭാഷ ഒതുങ്ങി കൂടുകയാണ്. ഇക്കാര്യങളില്‍ നമുക്ക് ത്മിഴ് നാടിനെ അനുകരികവുന്നതാണ് .
പഷേ ചില കാര്യങളില്‍ തമിഴര്‍ ദേശിയ വികാരം കാട്ടുന്നില്ല. അത് അവര്‍ക്ക് കുറവാണെന്നു തന്നെ പറയാം. ത്മിഴ് പുലികളെ പരസ്യമായി പിന്തുണക്കുന്നത് ശരിയാണെന്ന് തോന്നുനില്ല. രാജിവ് ഗാന്ധിയെ മറക്കാന്‍ ഭാരതിയനാകുമോ? തമിഴെരുടെ ഈ നിലപാടുകള്‍ എതിര്കേണ്ടത് തന്നെയല്ലേ? അല്ലെങില്‍ നാളെ പാക്കിസ്ഥാന്‍ , തീവ്ര വാദികളെ പരസ്യമായി പിന്തുണക്കും. ദേശിയ വികാരം മലയാളികള്‍ക്ക് കൂടുതലാണ്, ഇക്കാര്യത്തില്‍ തമിഴര്‍ നമ്മെ മാതൃക ആക്കണം.